LATEST NEWS

ചക്രവ്യൂഹത്തില്‍പ്പെട്ട ഓസിയുടെ ജനസമ്പര്‍ക്ക മാജിക്കല്‍ റിയാലിറ്റി ഷോ

രാഷ്ട്വിയവിവാദങ്ങളുടെ ചക്രവ്യൂഹത്തില്‍ കുരുങ്ങിയും പഴകിയ പാമോയില്‍ അഴിമതി ആരോപണങ്ങളുടെ വഴുക്കലില്‍ തെന്നിവീണും നേരിയ ഭൂരിപക്ഷത്തിന്റെ ഞാണി•ല്‍ ആടിനിന്നും എങ്ങനെ സുഗമമായി ജനകീയ ഭരണം നയിക്കാനാവുമെന്ന സംശയങ്ങള്‍ക്ക് മാന്ത്രികമറുപടിയായി മാറുന്നു കേരള മുഖ്യമന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന ജില്ലാതല ജനസമ്പര്‍ക്ക പരിപാടികള്‍.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഉപവാസസമരം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സങ്കുചിത രാഷ്ട്രീയം കളിക്കാന്‍ മുന്നണികളും രാഷ്ട്രീയകക്ഷികളും ശ്രമിക്കുന്നത് ആശാസ്യമായ നടപടിയല്ലായെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വേള്‍ഡ് മലയാളി കൌണ്‍സില്‍ സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുരളീധരന്‍. ഏതെങ്കിലും ഭരണകാലത്തെ ഏതെങ്കിലും മുന്നണിയുടെ പിടിപ്പുകേടായി ഈ വിഷയത്തെ ചിത്രീകരിച്ച് പഴിചാരി പ്രസ്താവനയിറക്കുന്നത് ഈ സമരത്തിന്റെ കൂട്ടായ്മയെ ഇല്ലാതാക്കും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കക്ഷിരാഷ്ട്രീയ മത ജാതി പരിഗണനകള്‍ക്ക് അപ്പുറമായി ലോകമലയാളിയുടെ കൂട്ടായ പരിശ്രമമാണ് പ്രശ്നപരിഹാരത്തിന് ഏകമാര്‍ഗ്ഗം.

എം എല്‍ എ മാരുടെ മാസശമ്പളം 40,250 രൂപയാകും

എം എല്‍ എ മാരുടെ പ്രതിമാസ അലവന്‍സുകള്‍ 20,300 രൂപയില്‍ നിന്നു 40,250 രൂപയാക്കി ഉയര്‍ത്തണമെന്നു ജസ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. കമ്മീഷന്‍ റിപ്പോര്‍ട്ട് സ്പീക്കര്‍ ജി. കാര്‍ത്തികേയനു സമര്‍പ്പിച്ചു. ഇതു നിയമസഭയില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കുമെന്നു സ്പീക്കര്‍ അറിയിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമന്വയം വേണം : പ്രധാനമന്ത്രി

മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കണണെന്നാവശ്യപ്പെട്ടുകൊണ്ട് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. പ്രശ്നത്തില്‍ ഇടപെടാമെന്ന് അദ്ദേഹം സംഘത്തിന് ഉറപ്പുനല്‍കി. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടങ്ങുന്ന 23 അംഗമാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ സമരത്തില്‍ നിന്ന് പി•ാറാന്‍ കോണ്‍ഗ്രസുകാര്‍ തീരുമാനിച്ചു. മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കുന്നത് കേരളം ആവശ്യപ്പെട്ടാല്‍ മാത്രമേയുള്ളൂവെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം അഭിപ്രായപ്പെട്ടു. ഇതിനുവേണ്ടി തമിഴ്നാട് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.

മുല്ലപ്പെരിയാര്‍: എ ജി യുടെ പരാമര്‍ശങ്ങള്‍ വിവാദത്തിലേക്ക്

മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ നടത്തിയ പരാമര്‍ശങ്ങളി ലെ ചില ഭാഗങ്ങള്‍ അതേപടി വാര്‍ത്താചാനലുകള്‍ ഏറ്റെടുത്തത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പും അണക്കെട്ടിന്റെ സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് എ ജി കെ പി ദണ്ഡപാണി ഹൈക്കോടതിയെ അറിയിച്ചതായി വാര്‍ത്ത പരന്നു. ഇതിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍, ധനമന്ത്രി കെ. എം. മാണി പ്രതികരിച്ചു.

  • ചക്രവ്യൂഹത്തില്‍പ്പെട്ട ഓസിയുടെ ജനസമ്പര്‍ക്ക മാജിക്കല്‍ റിയാലിറ്റി ഷോ

  • മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഉപവാസസമരം

  • എം എല്‍ എ മാരുടെ മാസശമ്പളം 40,250 രൂപയാകും

  • മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമന്വയം വേണം : പ്രധാനമന്ത്രി

  • മുല്ലപ്പെരിയാര്‍: എ ജി യുടെ പരാമര്‍ശങ്ങള്‍ വിവാദത്തിലേക്ക്

Home

മുല്ലപ്പെരിയാര്‍: എ ജി യുടെ പരാമര്‍ശങ്ങള്‍ വിവാദത്തിലേക്ക്

മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ നടത്തിയ പരാമര്‍ശങ്ങളി ലെ ചില ഭാഗങ്ങള്‍ അതേപടി വാര്‍ത്താചാനലുകള്‍ ഏറ്റെടുത്തത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കി.
മുല്ലപ്പെരിയാറിലെ ജലനിരപ്പും അണക്കെട്ടിന്റെ സുരക്ഷയും തമ്മില്‍ ബന്ധമില്ലെന്ന് എ ജി കെ പി ദണ്ഡപാണി ഹൈക്കോടതിയെ അറിയിച്ചതായി വാര്‍ത്ത പരന്നു. ഇതിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍, ധനമന്ത്രി കെ. എം. മാണി പ്രതികരിച്ചു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സമന്വയം വേണം : പ്രധാനമന്ത്രി

മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കണണെന്നാവശ്യപ്പെട്ടുകൊണ്ട് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. പ്രശ്നത്തില്‍ ഇടപെടാമെന്ന് അദ്ദേഹം സംഘത്തിന് ഉറപ്പുനല്‍കി. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടങ്ങുന്ന 23 അംഗമാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ സമരത്തില്‍ നിന്ന് പി•ാറാന്‍ കോണ്‍ഗ്രസുകാര്‍ തീരുമാനിച്ചു.
മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കുന്നത് കേരളം ആവശ്യപ്പെട്ടാല്‍ മാത്രമേയുള്ളൂവെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം അഭിപ്രായപ്പെട്ടു. ഇതിനുവേണ്ടി തമിഴ്നാട് സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.

കേരളത്തിലെ നാലുനദികളില്‍ മാലിന്യത്തോത് കൂടിയെന്ന് പഠനം

കേരളമടക്കമുള്ള രാജ്യത്തെ നദികളില്‍ മാലിന്യത്തോത് അപകടകരമായി കൂടുന്നതായി കേന്ദ്ര ജല കമ്മീഷന്റെ വിദഗ്ദ്ധ റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലെ നദീജലത്തിന്റെ ഗുണനിലവാരം പരിശോധിച്ചാണ് ഈ വിലയിരുത്തല്‍. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ കേരളത്തിലെ നദികള്‍ മാലിന്യത്തോതില്‍ ഏറെ സുരക്ഷിതമാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. അനുപംദാസ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നയം വ്യക്തമാക്കണം വേള്‍ഡ് മലയാളി കൌണ്‍സില്‍

മാറി, മാറിവരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുനല്‍കി 157 ഏക്കര്‍ ഭൂമി ലഭിക്കാത്തതിനാല്‍ വിമാനത്താവളവികസനം മുരടിച്ചിരിക്കുകയാണ്. 2011 ആഗസ്റ് എട്ടിന് കേരള മന്ത്രിസഭയുടെ മൂന്നു മാസത്തിനുള്ളില്‍ ഭൂമിയേറ്റെടുക്കുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കാന്‍ ഫലപ്രദമായ യാതൊരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല.

ശിശുദിനത്തിലെ (അ)ശുഭചിന്തകള്‍

അങ്ങനെ ഒരു ശിശുദിനം കൂടെ കഴിഞ്ഞുപോയി.
അല്ല - ചാച്ചാജിയുടെ ഒരു ജ•ദിനമാണല്ലോ കഴിഞ്ഞുപോയത്. എത്രാമത്തെ ജ•ദിനമാണത്. സാധാരണ ഞങ്ങള്‍ കുട്ടികള്‍ക്ക് ഈ ദിവസങ്ങളില്‍ ഒത്തിരി ചിന്തിക്കാന്‍ വെളിച്ചം പകരുന്ന ദൃശ്യമാണ് വെളുത്തകുപ്പായത്തില്‍ നല്ല ചുവന്ന റോസാപുഷ്പം ചൂടി നില്‍ക്കുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റേത്

മാജിക് അക്കാദമി അവാര്‍ഡിന് അപേക്ഷിക്കാം

സംസ്ഥാനത്തെ മാന്ത്രികര്‍ക്കായി മാജിക് അക്കാദമി ഏര്‍പ്പെടുത്തിയ വാര്‍ഷിക അവാര്‍ഡിനും ക്ഷേമപദ്ധതികള്‍ക്കും അപേക്ഷ ക്ഷണിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ഇന്ദ്രജാല പുരസ്കാര അവാര്‍ഡിന് (10,000 രൂപ) സംഘടനകളോ വ്യക്തികളോ തെളിവു സഹിതം അപേക്ഷിക്കണം. 2011 സെപ്തംബര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളാണ് പരിഗണിക്കുന്നത്.

പത്മശ്രീ പുരസ്കാരത്തില്‍ അനന്തപുരി പ്രൊഫ. എസ്. മാര്‍ത്താണ്ഡന്‍പിള്ള

പത്മശ്രീ പുരസ്കാരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് അനന്തപുരി ആശുപത്രിയും അതിന്റെ ചെയര്‍മാനുമായ പ്രൊഫ. എസ്. മാര്‍ത്താണ്ഡന്‍പിള്ള. നിസ്തുലവും ത്യാഗപൂര്‍ണവുമായ സേവനം കാഴ്ചവെച്ചതിന്റെ ബഹുമതിയാണ് ഡോ. മാര്‍ത്താണ്ഡന്‍പിള്ളയ്ക്കു ലഭിച്ച ഈ പുരസ്കാരം.

ചക്രവ്യൂഹത്തില്‍പ്പെട്ട ഓസിയുടെ ജനസമ്പര്‍ക്ക മാജിക്കല്‍ റിയാലിറ്റി ഷോ

രാഷ്ട്വിയവിവാദങ്ങളുടെ ചക്രവ്യൂഹത്തില്‍ കുരുങ്ങിയും പഴകിയ പാമോയില്‍ അഴിമതി ആരോപണങ്ങളുടെ വഴുക്കലില്‍ തെന്നിവീണും നേരിയ ഭൂരിപക്ഷത്തിന്റെ ഞാണി•ല്‍ ആടിനിന്നും എങ്ങനെ സുഗമമായി ജനകീയ ഭരണം നയിക്കാനാവുമെന്ന സംശയങ്ങള്‍ക്ക് മാന്ത്രികമറുപടിയായി മാറുന്നു കേരള മുഖ്യമന്‍ ഉമ്മന്‍ചാണ്ടി നടത്തുന്ന ജില്ലാതല ജനസമ്പര്‍ക്ക പരിപാടികള്‍.

ഹോട്ടല്‍ ലീല വെഞ്ച്വര്‍ ആഗോള വിപണിയിലേക്ക്

ക്യാപ്റ്റന്‍ സി.പി. കൃഷ്ണന്‍നായര്‍ ചെയര്‍മാനായുള്ള ഹോട്ടല്‍ ലീല വെഞ്ച്വര്‍ മാലദ്വീപിലും മൌറീഷ്യസിലും ഹോട്ടല്‍ നടത്തിപ്പ് ഏറ്റെടുക്കാന്‍ ആലോചിച്ചുവരുന്നതായി പ്രസിഡന്റ് രാജീവ് കൌള്‍ വെളിപ്പെടുത്തി.

ഇതൈല്‍ ആല്‍ക്കഹോള്‍ അഥവാ മദ്യം

ഇതൈല്‍ ആല്‍ക്കഹോള്‍ അഥവാ എത്തനോള്‍ ആണ് മദ്യം. മദ്യം ശരീരത്തിലെത്തുന്ന നിമിഷം മുതല്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിക്കും. ഒരാള്‍ കഴിക്കുന്ന മദ്യം ആമാശയത്തിലെത്തിയാല്‍ 20 ശതമാനം അവിടെവെച്ചു രക്തത്തിലേക്ക് വലിച്ചെടുക്കുകയും 80 ശതമാനം ചെറുകുടലില്‍ നിന്നും രക്തത്തിലേക്ക് വലിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. തുടര്‍ന്ന് പോര്‍ട്ടര്‍ വെയ്നിലൂടെ അത് കരളിലെത്തുന്നു. കരളിലാണ് മദ്യം സംസ്കരിക്കപ്പെടുന്നത്. മദ്യം ശരീരത്തിനകത്ത് സംഭരിച്ചുവെക്കാനാവില്ല. അതുകൊണ്ട് ആല്‍ക്കഹോളിനെ സംസ്കരിച്ച് നിര്‍വീര്യമാക്കണം.

കുവൈത്തില്‍ സന്ദര്‍ശകവിസയ്ക്ക് തുക ഈടാക്കുന്നു

സന്ദര്‍ശകവിസകളില്‍ രാജ്യത്ത് എത്തുന്നവരില്‍ നിന്നും പ്രത്യേകതുക ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ച് ടൂറിസ്റ് വിസയ്ക്ക് 100 ദിനാറും കമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കുള്ള വിസയ്ക്ക് 120 ദിനാറും ഈടാക്കും. ആഭ്യന്തരമന്ത്രാലയതീരുമാനം മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുകയും തുടര്‍ന്ന് ഇടവേളയ്ക്കുശേഷം ചേരുന്ന നിയമനിര്‍മ്മാണസമിതി നിയമം പ്രാബല്യത്തില്‍വരുത്തുന്നതാണെന്നും വക്താവ് വെളിപ്പെടുത്തി.

വേള്‍ഡ് മലയാളി കൌണ്‍സില്‍ കൊല്ലം മെട്രോ ഉദ്ഘാടനം

കൊല്ലം: വേള്‍ഡ് മലയാളി കോണ്‍ഗ്രസ്സിന്റെ കൊല്ലം മെട്രോ ശാഖയുടെ ഉദ്ഘാടനം സെപ്തംബര്‍ 27 നു കൊല്ലം രാവിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡബ്ള്യൂ. എം. സി ഗ്ളോബല്‍ പ്രസിഡന്റ് വി. സി. പ്രവീണ്‍ നിര്‍വ്വഹിച്ചു. പ്രൊജക്ട് യൂണിറ്റ് ഉദ്ഘാടനം ഡബ്ള്യൂ. എം. സി ഇന്ത്യാ റീജയണല്‍ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങരയും ബുളറ്റിന്‍ റിലീസ് കൊല്ലം മേയര്‍ പ്രസന്ന ഏണസ്റും നിര്‍വഹിച്ചു.

മൂല്യച്യുതിയുടെ ആഗോളവത്കരണം ഹരികുമാര്‍

മൂല്യാധിഷ്ഠിതം എന്ന വാക്ക് നമ്മുടെ നിഘണ്ടുവില്‍ നിന്നും അപ്രത്യക്ഷമായി ക്കൊണ്ടിരിക്കുന്ന ഒരവസ്ഥയിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സകലമേഖലകളിലും മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിന് സാംസ്കാരികമെന്നോ, വിദ്യാഭ്യാസപരമെന്നോ, സാമൂഹികമെന്നോ, സാമ്പത്തികമെന്നോ ഒരു വേര്‍തിരിവ് നമുക്ക് കാണുവാന്‍ സാധിക്കുകയില്ല. അടുത്തകാലത്ത് നടന്ന ഒരു ഉദാഹരണം തന്നെ നമുക്ക് വിലയിരുത്താം.

ജിയോ - ഒരു നാലുവീലന്‍ ഓട്ടോറിക്ഷ

മഹീന്ദ്രയുടെ കുട്ടി പിക്ക് അപ് ജിയോ ഒരു സുന്ദരി അല്ലെന്നായിരുന്നു ആക്ഷേപം. കമ്പനി അത് കേട്ടാലും കേട്ടില്ലെങ്കിലും ജിയോയെ ഒരു കൊച്ചു പരിഷ്കാരിയാക്കി പുറത്തിറക്കി. ഒരു നാലുവീലന്‍ ഓട്ടോറിക്ഷയായാണ് പുതിയ രൂപം. രണ്ടുലക്ഷത്തോളം രൂപമുടക്കിയാല്‍ ഒരു ഫോര്‍വീലറിന്റെ എല്ലാ സൌകര്യങ്ങളും ആസ്വദിക്കാം. ഗ്രാമ നഗര സവാരിക്ക് പുതിയ നിര്‍വചനം നല്‍കുന്നതിനൊപ്പം ചെറുകിട ഇടത്തരം നഗരങ്ങളില്‍ സ്കൂള്‍ വാഹനമായും ജിയോയെ ഉപയോഗിക്കാനാകുമെന്നുറപ്പാണ്. ഡ്രൈവറെക്കൂടാതെ ആറു യാത്രക്കാര്‍ക്ക് സുഖസവാരി...

ജോര്‍ജ് കുളങ്ങര നയിക്കുന്ന ഭാരതശുചീകരണയാത്ര രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

വേള്‍ഡ് മലയാളി കൌണ്‍സിലിന്റെയും യൂത്ത് ഇന്ത്യയുടെയും ഗ്രീന്‍ കേരള ഫൌണ്ടേഷന്റെയും ലേബര്‍ ഇന്ത്യ പബ്ളിക് സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നടത്തുന്ന ഭാരത ശുചീകരണയാത്ര കേരള ധനകാര്യ - നിയമവകുപ്പ് മന്ത്രി കെ. എം. മാണി ഒക്ടോബര്‍ നാലിന് രാവിലെ പത്തുമണിക്ക് തിരുവനന്തപുരം ഗാന്ധിസ്ക്വയറില്‍വച്ച് ഫ്ളാഗ് ഓഫ് ചെയ്തു.

മിഥ്യ -എം.പി. ഉണ്ണിത്താന്‍

അസ്വസ്ഥമാണെന്റെ
ഹൃദയമണിവീചികള്‍
വല്ലാതെ വിങ്ങിവിലങ്ങീടുന്നു.
സ്വപ്നമല്ലാത്തൊരെന്‍
ജീവയാമങ്ങളില്‍
ജീവിതം അഗ്നിസ്ഫുലിംഗമായി.
സത്യവും; മിഥ്യയും
ഏതെന്നറിയാതെ
അക്ഷിതന്‍ കാഴ്ചകള്‍ മങ്ങിടുന്നു.
ധര്‍മ്മവും; അധര്‍മ്മവും
വേര്‍തിരിവില്ലാതെ
നാടിനെ നിത്യം നയിച്ചിടുന്നു.

റോട്ടറി ക്ളബ് തിരുവനന്തപുരം സബര്‍മന്‍ അംഗങ്ങള്‍ വിദേശയാത്രയ്ക്ക് പുറപ്പെട്ടു

റോട്ടറി ക്ളബ് തിരുവനന്തപുരം സബര്‍മന്‍ അംഗങ്ങള്‍ പ്രസിഡന്റ് അലക്സ് കുഞ്ഞുകുഞ്ഞിന്റെ നേതൃത്വത്തില്‍ ശ്രീലങ്ക, തായ്ലന്റ് മുതലായ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരത്തുനിന്ന് യാത്രപുറപ്പെട്ടു. കുടുംബാംഗങ്ങളടങ്ങിയ 57 പേരുടെ സംഘമാണ് യാത്ര പുറപ്പെട്ടത്. ഒക്ടോബര്‍ ആറിന് വിദേശപര്യടനം പൂര്‍ത്തിയാക്കി മടങ്ങിയെത്തി.

PHASES Ms. Shaleen Mariam Mathew

I wish, I could disappear...
from this fake world,
where the people used to cover their faces;
from the reality, including ''ME''....
Thousands and thousands of reasons
appear in the front stage to make a lie;
and only one and only one reason is enough
for a truth... but nobody has that one reason.
Best of best technologies where brought
but our world is going for the worst
where every one goes behind for their pride
Living for long in such drastic world
is not possible, and i wish i could disappear
And i wish i could disappear
From the different 'PHASES'

Bhavageetham

മാസവാരഫലവിചാരം

ഒരാള്‍ ജനിച്ച സമയത്ത് ഉണ്ടായിരുന്ന ഗ്രഹസ്ഥിതികള്‍ അയാളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനമാണ് ജാതക ഫലനിരീക്ഷണത്തിലൂടെ നാം കണ്ടെത്തുന്നത്. അതോടൊപ്പം തന്നെ, ഇപ്പോള്‍ സൂര്യനെ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങള്‍ വളരെയേറെ ഗുണദോഷാനുഭവങ്ങള്‍ക്കു കാരണമായ സ്വാധീനം നമ്മളില്‍ ഉണ്ടാകുന്നുണ്ട്. (ഉദാ: ചന്ദ്രന്റെ സ്വാധീനം മൂലമുണ്ടാകുന്ന വേലിയേറ്റവും വേലിയിറക്കവും) ഇതിന് ഗോചരഫലമെന്നാണു പറയുന്നത്. ദശാഫലത്തോടും പ്രശ്നചിന്തയോടുമൊപ്പം ഗോചരഫലം കൂടെ ഘടിപ്പിച്ചാണ് ജ്യോതിഷികള്‍ ഫലപ്രവചനം നടത്തുന്നത്. അതില്‍ ഗുരു (വ്യാഴന്‍), ശനി എന്നീ ഗ്രഹങ്ങളുടെ ഫലങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നു.

അഗസ്ത്യകൂടം

അഗസ്ത്യകൂടം അല്ലെങ്കില്‍ അഗസ്ത്യമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ്. 1868 ല്‍ മീറ്റര്‍ ഉയരുമുണ്ട് അഗസ്ത്യകൂടത്തിന്. കേരളം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് ഈ കൊടുമുടി. തമിഴ്നാട്ടിലെ തിരുനെല്‍വേലി കന്യാകുമാരി എന്നീ ജില്ലകളിലും കേരളത്തിലെ തിരുവനന്തപുരം കൊല്ലം എന്നീ ജില്ലകളിലുമായാണ് അഗസ്ത്യകൂടം സ്ഥിതി ചെയ്യുന്നത്.

ഗ്രാന്‍ഡ് കേരളയില്‍ ഇനി ഓണ്‍ലൈന്‍ ഷോപ്പിംഗും

ഗ്രാന്‍ഡ് കേരളയില്‍ ഇനി ഓണ്‍ലൈന്‍ ഷോപ്പിംഗും
ഓണ്‍ലൈന്‍ ഷോപ്പിംഗിനുള്ള സൌകര്യവും ഏര്‍പ്പെടുത്തി ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

എം എല്‍ എ മാരുടെ മാസശമ്പളം 40,250 രൂപയാകും

എം എല്‍ എ മാരുടെ പ്രതിമാസ അലവന്‍സുകള്‍ 20,300 രൂപയില്‍ നിന്നു 40,250 രൂപയാക്കി ഉയര്‍ത്തണമെന്നു ജസ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. കമ്മീഷന്‍ റിപ്പോര്‍ട്ട് സ്പീക്കര്‍ ജി. കാര്‍ത്തികേയനു സമര്‍പ്പിച്ചു. ഇതു നിയമസഭയില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കുമെന്നു സ്പീക്കര്‍ അറിയിച്ചു.

തുളസിയുടെ തമാശകള്‍ പ്രകാശനം ചെയ്തു

പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ച, ചലച്ചിത്ര - സിരീയല്‍ നടന്‍ കൊല്ലം തുളസി എഴുതിയ 'തുളസിയുടെ തമാശകള്‍' എന്ന ഹാസ്യകൃതിയുടെ പ്രകാശനം തിരുവനന്തപുരത്ത് വച്ച് നടന്നു.

ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്

പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍ ജമാല്‍ എഴുത്ത്. ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം തികയുന്നു. അടുത്തമാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നുപോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല

സോള്‍ട്ട് ആന്റ് പെപ്പര്‍ മലയാളികളുടെ പ്രിയപ്പെട്ട രുചി ജേക്കബ് ഏബ്രഹാം

ഭക്ഷണസംസ്കാര പഠനങ്ങള്‍ ഇന്ന് ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റികളില്‍ സാംസ്കാരിക പഠനത്തിന്റെ ഭാഗമാണ്. ഒരു ജനതയുടെ ആഹാരരീതികളിലൂടെ പുതിയ കാലത്തിന്റെ ചരിത്രരചന ഇന്ന് സാധ്യമാണ്. ഈ അവസരത്തിലാണ് ആഷിഖ് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമ കേരളത്തില്‍ ഭക്ഷണസാംസ്കാരിക ചരിത്രത്തിന്റെ സവിശേഷമായ ഇടം തേടുന്നത്.

കുവൈത്തില്‍ സന്ദര്‍ശകവിസയ്ക്ക് തുക ഈടാക്കുന്നു

സന്ദര്‍ശകവിസകളില്‍ രാജ്യത്ത് എത്തുന്നവരില്‍ നിന്നും പ്രത്യേകതുക ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ച് ടൂറിസ്റ് വിസയ്ക്ക് 100 ദിനാറും കമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കുള്ള വിസയ്ക്ക് 120 ദിനാറും ഈടാക്കും. ആഭ്യന്തരമന്ത്രാലയതീരുമാനം മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുകയും തുടര്‍ന്ന് ഇടവേളയ്ക്കുശേഷം ചേരുന്ന നിയമനിര്‍മ്മാണസമിതി നിയമം പ്രാബല്യത്തില്‍വരുത്തുന്നതാണെന്നും വക്താവ് വെളിപ്പെടുത്തി.

വേള്‍ഡ് മലയാളി കൌണ്‍സില്‍ കൊല്ലം മെട്രോ ഉദ്ഘാടനം

കൊല്ലം: വേള്‍ഡ് മലയാളി കോണ്‍ഗ്രസ്സിന്റെ കൊല്ലം മെട്രോ ശാഖയുടെ ഉദ്ഘാടനം സെപ്തംബര്‍ 27 നു കൊല്ലം രാവിസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡബ്ള്യൂ. എം. സി ഗ്ളോബല്‍ പ്രസിഡന്റ് വി. സി. പ്രവീണ്‍ നിര്‍വ്വഹിച്ചു. പ്രൊജക്ട് യൂണിറ്റ് ഉദ്ഘാടനം ഡബ്ള്യൂ. എം. സി ഇന്ത്യാ റീജയണല്‍ ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങരയും ബുളറ്റിന്‍ റിലീസ് കൊല്ലം മേയര്‍ പ്രസന്ന ഏണസ്റും നിര്‍വഹിച്ചു.

മൂല്യച്യുതിയുടെ ആഗോളവത്കരണം ഹരികുമാര്‍

മൂല്യാധിഷ്ഠിതം എന്ന വാക്ക് നമ്മുടെ നിഘണ്ടുവില്‍ നിന്നും അപ്രത്യക്ഷമായി ക്കൊണ്ടിരിക്കുന്ന ഒരവസ്ഥയിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. സകലമേഖലകളിലും മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിന് സാംസ്കാരികമെന്നോ, വിദ്യാഭ്യാസപരമെന്നോ, സാമൂഹികമെന്നോ, സാമ്പത്തികമെന്നോ ഒരു വേര്‍തിരിവ് നമുക്ക് കാണുവാന്‍ സാധിക്കുകയില്ല. അടുത്തകാലത്ത് നടന്ന ഒരു ഉദാഹരണം തന്നെ നമുക്ക് വിലയിരുത്താം.

ഫാറ്റി ലിവര്‍ പ്രതിരോധിക്കാന്‍

മദ്യം ഒഴിവാക്കുക
അമിതവണ്ണം കുറയ്ക്കുക
ഫ്രൈ ചെയ്ത ആഹാരങ്ങള്‍ ഉപേക്ഷിക്കുക
പാക്കേജ് ആഹാരങ്ങള്‍ ഒഴിവാക്കുക.
ന്യൂഡില്‍സ്, കേക്കുള്‍ തുടങ്ങിയ മധുരപലഹാരങ്ങള്‍ കുറയ്ക്കുക.

ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ മെസെയില്‍ ഇന്ത്യ ഡേ ആഘോഷിച്ചു

ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ മെസെയില്‍ ഇന്ത്യ ഡേ ആഘോഷിച്ചു

ഡോക്ടറേറ്റ് ലഭിച്ചു

നൂതന സാങ്കേതിക ആശയങ്ങള്‍ വ്യവസായ സംരംഭകത്വത്തില്‍ എത്തിക്കുന്നതിനു പി എച്ച് ഡി നേടിയ (കൊളംബോ രാജ്യാന്തര സര്‍വ്വകലാശാല) കെ.സി. ചന്ദ്രശേഖരന്‍ നായര്‍. ടെക്നോപാര്‍ക്ക് ചീഫ് ഫിനാന്‍സ് ഓഫീസറും ടെക്നോപാര്‍ക്ക് ബിസിനസ് ഇന്‍കുബേറ്റര്‍ മേധാവിയുമാണ്.

നഴ്സിങ്ങില്‍ ഡോക്ടറേറ്റ് നേടിയ (കേരള) ലൂസിയാമ്മ ജോസഫ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗവണ്‍മെന്റ് നഴ്സിങ്ങ് കോളേജില്‍ അസോഷ്യേറ്റ് പ്രൊഫസറാണ്.

നാട്ടില്‍ നിന്നു വാങ്ങു, സമ്മാനങ്ങള്‍ നേടൂ

കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഓണക്കാലത്ത് ഉപയോക്താക്കള്‍ക്കായി നടപ്പാക്കിയ സമ്മാനപദ്ധതികള്‍ക്ക് മികച്ച പ്രതികരണം. "നാട്ടില്‍ നിന്ന് വാങ്ങൂ, ഓള്‍ട്ടോ കാറില്‍ പറക്കൂ'' എന്ന പേരില്‍ എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരിലും നാട്ടില്‍നിന്നു വാങ്ങു, സ്വര്‍ണ്ണസമ്മാനങ്ങള്‍ നേടൂ എന്ന പേരില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളിലുമാണ് തുടക്കമെന്ന നിലയില്‍ പദ്ധതി നടപ്പിലാക്കിയത്. 301 ഗ്രാം സ്വര്‍ണ സമ്മാനങ്ങളായിരുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഉപയോക്താക്കള്‍ക്കായി ഭാഗ്യസമ്മാനം. പുറമെ വമ്പന്‍ ബ്രാന്‍ഡുകള്‍ സ്പോണ്‍സര്‍ ചെയ്യുന്ന ഉഗ്രന്‍ സമ്മാനങ്ങളും ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം.

കൊച്ചുകോവളം ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നില്ല

വെള്ളായണി കാര്‍ഷിക കോളേജില്‍ നടപ്പാക്കാനുദ്ദേശിച്ച ടൂറിസം പദ്ധതി എങ്ങു മെത്തിയില്ല. ഫാം ടൂറിസം പ്രോത്സാഹിപ്പി ക്കുന്നതിന്റെ ഭാഗമായാണ് കാര്‍ഷിക കോളേജിന്റെ സഹകരണത്തോടെ വിജ്ഞാ നവും വിനോദവും ഒരുമിച്ച് നടപ്പാക്കുക എന്ന ഉദ്ദേശത്തില്‍ പദ്ധതി ആസൂത്രണം ചെയ്തത്. കാര്‍ഷിക കോളേജിന് വരുമാനം നേടിക്കൊടു ക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നു. കൊച്ചുകോവളം എന്ന് പേര്‍ നല്‍കി രാഷ്ട്രീയ കൃഷി വികാസ്യോജനയുടെ കീഴിലാണ് പദ്ധതി തയ്യാറാക്കിയത്.

മാലിന്യസംസ്കരണത്തിന് പുത്തന്‍ സാങ്കേതികവിദ്യയുമായി റെനോവ

ഗ്രീന്‍ കേരള മുദ്രാവാക്യവുമായി മാലിന്യസംസ്കരണത്തിന് പുത്തന്‍ സാങ്കേതിക വിദ്യയുമായി റെനോവ ഫുഡ് വേസ്റ് ഡിസ്പോസര്‍ വിപണിയിലെത്തി. വീടിന്റെ അടുക്കളയില്‍ മിച്ചംവരുന്ന ആഹാരാവശിഷ്ടങ്ങള്‍ പരിസരം മലിനീകരണം സംഭവിക്കാതെ പുറംതള്ളാന്‍ അമേരിക്കന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് റെനോവ ഫുഡ് വേസറ്റ് ഡിസ്പോസര്‍ വിപണിയിലെ ത്തിയത്. ബാംഗ്ളൂര്‍ ആസ്ഥാനമായ റെനോവ ഹോം വാല്യൂ അപ്ളയന്‍സ് ആണ് ഡിസ്പോസര്‍ വിപണിയിലെത്തിച്ചത്.

ജസ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ക്ക് തിരുവനന്തപുരം പൌരാവലി നല്‍കിയ സ്വീകരണത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സിലിനു വേണ്ടി അഡ്വ. നടക്കല്‍ ശശി, ഷാജി എം. മാത്യു തുടങ്ങിയവര്‍ പൊന്നാട അണിയിക്കുന്നു

ജസ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ക്ക് തിരുവനന്തപുരം പൌരാവലി നല്‍കിയ സ്വീകരണത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സിലിനു വേണ്ടി അഡ്വ. നടക്കല്‍ ശശി,
ഷാജി എം. മാത്യു തുടങ്ങിയവര്‍ പൊന്നാട അണിയിക്കുന്നു

മാലിന്യസംസ്കരണത്തിന്കോര്‍പ്പറേഷന്‍ രൂപീകരിക്കണം വേള്‍ഡ് മലയാളി കൌണ്‍സില്‍

മാലിന്യം ഇന്ന് നമ്മുടെ സമൂഹത്തില്‍ വലിയ പ്രശ്നം സൃഷ്ടിച്ചു കൊണ്ടിരിക്കുക യാണ്. നമ്മുടെ സംസ്കാരത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു മാലിന്യം. ഉപയോഗശൂന്യമായതെന്തും വേണ്ടവിധം സംസ്കരിക്കാന്‍ കഴിയാതെ വന്നാല്‍ അത് മാലിന്യമായി. സംസ്കാരമുള്ള ഏതു ജനവിഭാഗ ങ്ങളും തങ്ങളുടെ മാലിന്യത്തെ വേണ്ടവിധം സംസ്കരിക്കുകയാണു പതിവ്. എന്നാല്‍ കേരളത്തില്‍ ഇന്ന് മാലിന്യസംസ്കരണം ഫലപ്രദമായി നടക്കുന്നില്ലെന്ന് നമുക്ക് അറിയാം. മാത്രമല്ല, ഫലപ്രദമായ സംസ്കരണ സംവിധാനം ഇല്ലാത്തതിനാല്‍ ഏതു തരത്തിലുള്ള മാലിന്യവും പൊതുസ്ഥലങ്ങളിലും നദികളിലും ജലാശയങ്ങളിലും വഴിയോര ങ്ങളിലും വലിച്ചെറിയുന്ന ഒരു പ്രവണത സമൂഹത്തില്‍ വ്യാപിച്ചുകഴിഞ്ഞു. പണ്ട് സുരക്ഷി തമായിരുന്ന കക്കൂസ് ടാങ്കുകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. കക്കൂസ് ടാങ്കുകളിലെ മാലിന്യം ലോറികളില്‍ സംഭരിച്ച് വഴിയോര ങ്ങളിലും, കനാലുകളിലും നദികളിലും കായലുകളിലും ഒഴുക്കുകയാണ്.

തിരുവനന്തപുരത്തു നിന്നും കൊളംബോ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് പുതിയ വിമാന സര്‍വ്വീസുകള്‍

രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാനകമ്പനിയായ കിങ്ങ് ഫിഷര്‍ എയര്‍ലൈന്‍സ് തിരുവനന്തപുരത്തുനിന്നും കൊളംബോയിലേക്ക് പ്രതിദിന സര്‍വ്വീസ് തുടങ്ങി. ദിവസവും 00.30 ന് തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന വിമാനം 02.00 ന് കൊളംബോയില്‍ എത്തിച്ചേരുന്നതാണ്.
രാജ്യത്തെ പ്രമുഖ ബജറ്റ് എയര്‍ലൈന്‍ ആയ സ്പൈസ് ജെറ്റ് തിരുവനന്തപുരത്തു നിന്നും ചെന്നൈയ്ക്കും ഹൈദരാബാദിനും സര്‍വ്വീസുതുടങ്ങി. ചെന്നൈക്ക് രാവിലെ 09.25 നും ഹൈദരാബാദിന് രാത്രി 08.45 നുമാണ് വിമാനം പുറപ്പെടുകയെന്ന് വിമാനകമ്പനി അധികൃതര്‍ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു